തൊടുപുഴ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ ്ച ഉച്ചക്ക് രണ്ടരയോടെ ചാഴികാട്ട് ആശുപത്രി െഎ.സി.യുവിൽ പ്രവേശിപ്പിച്ച അദ്ദേഹം വൈകീട്ട് ഏേഴാടെയാണ് ആശുപത്രി വിട്ടത്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ഒമ്പതോടെ കാറിൽ നെടുമ്പാശ്ശേരിയിലെത്തിയ ഉമ്മൻ ചാണ്ടി വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.
ഡി.സി.സി നേതൃത്വം നൽകുന്ന കർഷകസംഗമത്തിൽ പങ്കെടുക്കാൻ കട്ടപ്പനയിലേക്ക് പോകവെ ഒന്നരയോടെ തൊടുപുഴ-ഇടുക്കി റോഡിലെ റിസോർട്ടിൽ ആഹാരം കഴിക്കാനിറങ്ങിയ ഉമ്മൻ ചാണ്ടിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽനിന്ന് ഡോക്ടർമാരുടെ സംഘമെത്തി പരിശോധിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിെൻറ ഇ.സി.ജി പരിശോധനയിൽ നേരിയ വ്യതിയാനം കണ്ടു. തുടന്നാണ് െഎ.സി.യുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സാധാരണനിലയിലായ ശേഷമാണ് പോകാൻ അനുവദിച്ചത്.
തെലങ്കാന പര്യടനത്തിലായിലായിരുന്ന ഉമ്മൻ ചാണ്ടി വിശാഖപട്ടണത്തുനിന്ന് ബുധനാഴ്ചയെത്തി വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് കാറിലാണ് കട്ടപ്പനയിലേക്ക് പുറപ്പെട്ടത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ മുഖ്യമന്ത്രിയായിരിെക്ക എടുത്ത നിലപാട് കേന്ദ്രം അംഗീകരിച്ചതിെൻറ പേരിൽ കോൺഗ്രസ് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പെങ്കടുക്കാനായിരുന്നു ഉമ്മൻ ചാണ്ടി കട്ടപ്പനയിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.