കാസർകോട്: ലോകസഭ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ സീറ്റുകളിൽ കോൺഗ്രസ് മത്സ രിക്കില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വ് യക്തമാക്കി. കേരള കോൺഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയുടെ പൊതുസമ്മേളനം കാസർകോട്ട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം സീറ്റുസംബന്ധിച്ച് മാധ്യമങ്ങളിൽ പലതും വരുന്നുണ്ട്. അതിലൊന്നും കാര്യമില്ല. കോട്ടയത്ത് കേരള കോൺഗ്രസ്-എം സ്ഥാനാർഥിതന്നെ മത്സരിക്കും. ഘടകകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. പരസ്പരവിശ്വാസത്തിലും ധാരണയിലുമാണ് ഘടകകക്ഷികളുമായി മുന്നോട്ടുപോകുന്നത്.
ഇടതുമുന്നണി യു.ഡി.എഫിനെയും കേരള കോൺഗ്രസ്-എമ്മിനെയും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കോടതി തള്ളിയ ആരോപണങ്ങൾ കുത്തിപ്പൊക്കി കെ.എം. മാണിയെ വേട്ടയാടാൻ ശ്രമിക്കുന്നത്. ഇത് ഇടതുമുന്നണിക്കുതന്നെ തിരിച്ചടിയാകും. നാലാംവട്ടമല്ല നാൽപതുവട്ടം ശ്രമിച്ചാലും കെ.എം. മാണിയെ ഒന്നും ചെയ്യാൻ ഇടതുമുന്നണിക്കാവില്ല. അഴിമതിയും അഴിമതി ആരോപണവും ഒന്നല്ലെന്നും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.