കോട്ടയം: ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത് തെറ്റാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇതേ നിലപാടാണ് സർക്കാർ തുടരുന്നതെങ്കിൽ കനത്ത വില നൽകേണ്ടിവരും. സർക്കാറിെൻറ രഹസ്യഅജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. പാർട്ടിയുടെ ആശയങ്ങൾ അടിച്ചേൽപിക്കാനല്ല നേതൃത്വം ശ്രമിക്കേണ്ടത്. ഭരണകൂടങ്ങളും പൊതുപ്രവർത്തകരും വിമർശനങ്ങൾക്ക് വിധേയമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിതെറ്റുകൾ തിരിച്ചറിയാനുള്ള അവസരം ജനങ്ങൾക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.