പാലക്കാട് നാലംഗ കുടുംബം ഭാരതപ്പുഴയിൽ ചാടി ജീവനൊടുക്കി

പാലക്കാട്: ലക്കിടിയില്‍ നാലംഗ കുടുംബം പുഴയിൽ ചാടി ജീവനൊടുക്കി. പാലപ്പുറം വിളക്കിത്തല അജിത് കുമാർ (37), ഭാര്യ വിജി (34), മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കടവില്‍നിന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. 2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത് കുമാർ. കേസിന്‍റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ലക്കിടി പാലത്തിന് സമീപമുള്ള കടവിൽനിന്ന് ഇവർ പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കരയിൽ ഇവരുടെ ചെരുപ്പും മറ്റും കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 

കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Palakkad family jumps into river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.