തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന ്നതിനോ വിമര്‍ശിക്കുന്നതിലോ കുഴപ്പമില്ലെന്നും എന്നാല്‍, ഒരു സംവിധാനത്തെയാകെ സംശയ ത്തിെൻറ പുകപടലത്തിലാക്കുന്ന പ്രവണത മാധ്യമങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പ ിണറായി വിജയൻ. സര്‍ക്കാര്‍ ഇടപെടലില്‍ ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവാം. എല്ലാ കാര്യങ്ങളും പൂര്‍ണതയില്‍ നടന്നുകൊള്ളണമെന്നില്ല.
കോട്ടയത്തെ വൈറസ് ബാധിതരെ ആശുപത്രിയിലാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. പിന്നെന്തിനാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന തരത്തില്‍ ചര്‍ച്ച കൊണ്ടുപോവുകയും രോഗബാധിതരെ വിളിച്ച് പൊതുപ്രസ്താവന നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്ന് മാധ്യമങ്ങൾ പരിശോധിക്കണം.
ഇതുമായി ബന്ധപ്പെട്ട വിവാദം ദൗര്‍ഭാഗ്യകരമാണ്. പുതുതായി വൈറസ് ബാധിതരെ കണ്ടെത്തി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് നല്ല രീതിയല്ല.
ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 4.45ന് ഫലം കോട്ടയം ഡി.എം.ഒക്ക് ലഭിച്ചത് മുതല്‍ എല്ലാ നടപടികളും സ്വീകരിച്ചു.
ഓരോരുത്തരെയും ആംബുലന്‍സ് അയച്ച് വീട്ടില്‍നിന്ന് കൊണ്ടുവരികയും സാമ്പിളെടുത്ത് അതേ ആംബുലന്‍സില്‍ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്.
യാത്ര കഴിഞ്ഞാല്‍ ആംബുലന്‍സ് അണുമുക്തമാക്കും. ആറുപേരെയും രാത്രി 8.30ഓടെ മെഡിക്കല്‍ കോളജിലെത്തിച്ചു. എല്ലാവരും ക്വാറൻറീനില്‍ കഴിയുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.