കോട്ടയം: ശബരിമലയിൽ വേണ്ടത്ര സൗകര്യമൊരുക്കാതെ ദേവസ്വം ബോർഡും സര്‍ക്കാരും ഭക്തരോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് രാഹുൽ ഇൗശ്വർ. ദേവസ്വം ബോര്‍ഡ് ഹരജി നൽകിയാല്‍ അതിന് സുപ്രീംകോടതിയില്‍ വിലയുണ്ടാകും. ജനുവരി 22 വരെ സ്ത്രീകളെ കയറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ആക്ടിവിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്ക് ശബരിമലയില്‍ കയറാന്‍ സാധിക്കൂവെന്നും രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു.
ശബരിമല യുവതീ പ്രവേശനത്തിന് പിണറായി വിജയനും കോടിയേരിയും മാത്രമാണ് പിടിവാശി കാണിക്കുന്നത്. ഇവരുടെ കടുംപിടുത്തമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. രാഷ്ട്രീയമായി ഇതിനെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ക്ഷേത്ര പ്രവേശനവുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്നും രാഹുൽ ഇൗശ്വർ പറഞ്ഞു.
നിയമം അനുവദിച്ച് നൽകുന്ന ലക്ഷ്മണ രേഖയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള നിലപാടാണ് ഇത്. കോടതി അലക്ഷ്യമാവില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നത്. കള്ളക്കേസ് എടുത്താണ് കഴിഞ്ഞ തവണ തന്നെ അറസ്റ്റ് ചെയ്തതെന്നും രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.