തിരുവനന്തപുരം: ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് കത്ത ിച്ച അധ്യാപകരോട് ആടിനെ വിറ്റ് പണം നൽകിയ സുബൈദയുടെയും വിഷുക്കൈനീട്ടം പൂർണമനസ ്സോടെ നൽകിയ കുരുന്നുകളുടെയും സഹജീവി സ്േനഹം ഒാർമിപ്പിച്ച് മുഖ്യമന്ത്രി.
സര് ക്കാര് ഉത്തരവ് ചിലര്‍ കത്തിച്ച വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നത്, തിരുവനന്തപുരം വ്ല ാത്താംകരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വി ദ്യാർഥികളിൽനിന്ന് സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രോജക്ടുമായാണ് ആ കൊച്ചുമിടുക്കാന്‍ കഴിഞ്ഞ ആഗസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്.
അഞ്ചാം ക്ലാസുമുതല്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടക്കമില്ലാതെ സംഭാവന നല്കുന്നു. വിഷുക്കൈനീട്ടവും കളിപ്പാട്ടം വാങ്ങാനുള്ള പണവും നിറഞ്ഞ മനസ്സോടെ കുട്ടികള്‍ നല്കുമ്പോള്, റമദാന് മാസത്തില്‍ ദാനധര്‍മാദികള്‍ക്ക് നീട്ടിെവച്ച തുകയിലൊരു പങ്ക് ദുരിതാശ്വാസനിധിക്ക് നല്‍കുന്നവരുമുണ്ട്. പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി തെൻറ പെന്ഷന് തുക നല്കിയ അമ്മയുടെ കഥ കഴിഞ്ഞ ദിവസം കണ്ടതാണ്.
കൊല്ലം സ്വദേശിയായ സുബൈദ തെൻറ ആടിനെ വിറ്റാണ് പണം നല്‍കിയത്. തങ്ങള്‍ക്ക് ‘സ്പെഷല്‍ മീല്‍’ വേണ്ടെന്ന് വെച്ച് ആ തുക സന്തോഷപൂര്‍വം നല്കിയ ത്വഗ്രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ട്. കുരുമുളക് വിറ്റ് പണം കൈമാറിയവരുണ്ട്. ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്യുന്നത്. ഇത് മനോഭാവത്തിെൻറ പ്രശ്നമാണ്. ഉത്തരവ് കത്തിച്ച് സ്വയം പരിഹാസ്യരാകുന്നവർ, വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ജനത നമ്മള്‍ക്കിടയിലുണ്ടെന്ന് കൂടി ഒാർക്കണം. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.
അതിെൻറ പശ്ചാത്തലത്തിലാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിെവക്കണമെന്ന് ഉത്തരവിറക്കിയത്. അതും സമ്മതിക്കില്ല എന്നതാണ് ഒരു ന്യൂനപക്ഷത്തിെൻറ കാഴ്ചപ്പാട്. അതിെൻറ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നതെന്നും ഇവർക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.