പ്ലസ് വൺ സീറ്റ് ക്ഷാമം: എസ്.എഫ്.ഐയും സമരത്തിന്, മലപ്പുറം കലക്ടറേറ്റ് മാർച്ച് നാളെ

മലപ്പുറം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധ മാർച്ചുമായി എസ്.എഫ്.ഐയും. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോൾ, ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നത് സർക്കാറിന് തലവേദനയാകും. പ്ലസ് വൺ സീറ്റ് വിഷയത്തിൽ രാഷ്ട്രീയ പ്രേരിത സമരമാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി ശിവൻകുട്ടി ഇന്നലെയും പറഞ്ഞത്. എന്നാൽ, എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നതോടെ മന്ത്രിയുടെ ഈ ആരോപണത്തിന്‍റെ മുനയൊടിഞ്ഞിരിക്കുകയാണ്.


Full View

പ്ലസ് വൺ സീറ്റ് വിഷയത്തിൽ ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് എസ്.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. മലബാറിൽ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉറപ്പ് ലംഘിച്ചാൽ എസ്.എഫ്.ഐ സമരരംഗത്തിറങ്ങുമെന്നുമാണ് അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു കഴിഞ്ഞ ദിവസം പറഞ്ഞത്. മലബാറിലെ സീറ്റ് അപര്യാപ്തത സംബന്ധിച്ച് കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 




സീറ്റ് ക്ഷാമം മറയ്ക്കാൻ കണക്കിലെ കളിയുമായി മന്ത്രി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പുതിയ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേരത്തേ അൺഎയ്ഡഡ്, ഐ.ടി.ഐ സീറ്റ് ചേർത്ത കണക്ക് അവതരിപ്പിച്ച് പൊളിഞ്ഞ ശേഷമാണ് അപേക്ഷകരെ കുറച്ചുകാണിച്ചും അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ എണ്ണം കുറവുള്ള സീറ്റിൽനിന്ന് കുറച്ചുമുള്ള മന്ത്രിയുടെ പുതിയ കണക്ക്. 

മലബാറിൽ ശേഷിക്കുന്ന കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകൾ കൂടി പരിഗണിച്ചാലും 54,000 പേർക്ക് സീറ്റുണ്ടാകില്ലെന്നുള്ള കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലപ്പുറം ജില്ലയിൽ 82,446 അപേക്ഷകരുണ്ടെങ്കിലും ഇതിൽ സമീപജില്ലകളിലെ 7606 പേരെ കുറച്ച് 74,840 അപേക്ഷകരാണുള്ളതെന്നാണ് മന്ത്രിയുടെ വാദം. സമീപ ജില്ലകളിലുള്ള ഒട്ടേറെ കുട്ടികൾ ഇതിനകം മലപ്പുറം ജില്ലയിലെ അതിർത്തി പ്രദേശ സ്കൂളുകളിൽ പ്രവേശനം നേടിയെന്നതിനാൽ അപേക്ഷകരെ കുറച്ചുകാണിച്ചുള്ള മന്ത്രിയുടെ വാദം നിലനിൽക്കില്ല. പുറമെ, മലപ്പുറത്ത് അലോട്ട്‌മെന്റ് നൽകിയിട്ടും 10,897 പേർ പ്രവേശനം നേടിയിട്ടില്ലെന്ന് പറയുന്ന മന്ത്രി ഇത്തരം അപേക്ഷകരെ ജില്ലയിൽ ശേഷിക്കുന്ന അപേക്ഷകരിൽനിന്ന് കുറച്ചുമുള്ള കണക്കും അവതരിപ്പിക്കുന്നു.

അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരിൽ മഹാഭൂരിഭാഗവും ഏകജാലകത്തിൽ ഇഷ്ട സ്കൂളും ഇഷ്ട വിഷയ കോമ്പിനേഷനും ലഭിക്കാത്തവരാണ്. ഈ വിദ്യാർഥികളിൽ ഭൂരിഭാഗവും കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലാണ് പ്രവേശനം നേടുക. സമീപ ജില്ലകളിലെ അപേക്ഷകരെ മാറ്റി നിർത്തിയാൽ പോലും മലപ്പുറത്ത് 74,840 അപേക്ഷകരുണ്ട്. ജില്ലയിൽ പ്രവേശനം നേടിയ 49,906 പേരെ മാറ്റി നിർത്തിയാൽ ജില്ലയിൽ 24,934 അപേക്ഷകർ പുറത്തുണ്ട്. ജില്ലയിൽ മെറിറ്റിൽ ഒഴിവുള്ള 5745ഉം സപോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വോട്ടകളിലെ ഒഴിവുകളും കൂടി ചേർത്താൽ ആകെ 11,083 സീറ്റുകൾ ബാക്കിയുണ്ടെന്നും മന്ത്രി പറയുന്നു. സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്ന ജില്ലക്കകത്തുള്ള 24,934 അപേക്ഷകരിൽനിന്ന് അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 10,897 പേരുടെ എണ്ണം കുറച്ചാണ് മന്ത്രി ജില്ലയിൽ ശേഷിക്കുന്ന അപേക്ഷരുടെ എണ്ണം 14,037 ആണെന്നും ഇവർക്കായി 11,083 സീറ്റുണ്ടെന്നും സ്ഥാപിക്കാൻ ശ്രമിച്ചത്.

അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയവർ മാനേജ്മെന്‍റ്, കമ്യൂണിറ്റി സീറ്റുകൾ വഴി പ്രവേശനം നേടിയെങ്കിലും ഇവരെ ജില്ലയിൽ സീറ്റ് ആവശ്യമുള്ളവരുടെ എണ്ണത്തിൽ കുറച്ചുകാണിക്കുന്ന പുതിയ കണക്ക് തന്ത്രമാണ് ശനിയാഴ്ച മന്ത്രി അവതരിപ്പിച്ചത്. യഥാർഥത്തിൽ ജില്ലക്ക് പുറത്തുനിന്നുള്ള കുട്ടികൾ കൂടി പ്രവേശനം നേടിയതിനാൽ മന്ത്രി അവതരിപ്പിച്ചതിലും കൂടുതലാണ് ജില്ലയിലെ യഥാർഥ അപേക്ഷകർ.

Tags:    
News Summary - Plus one seat shortage: SFI Malappuram Collectorate march tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.