പോക്സോ കേസ് പ്രതി വിചാരണത്തലേന്ന് ജീവനൊടുക്കി

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി പി.വി. പവിത്രനെ (67) ആണ് പയ്യന്നൂർ തെക്കേ ബസാർ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കേസ് വിചാരണ വെള്ളിയാഴ്ച തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയിൽ തുടങ്ങാനിരിക്കെയാണ് വ്യാഴാഴ്ച രാത്രി ജീവനൊടുക്കിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15കാരിയെ പീഡിപ്പിച്ച കേസിൽ പവിത്രനെ 2022 ജൂലൈ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പീഡനം, പിന്നീട് നിരന്തരം അശ്ലീല വിഡിയോ കാണിച്ചുകൊടുത്ത് പലതവണ ആവർത്തിച്ചുവെന്നാണ് കേസ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴും പീഡനം തുടർന്നതോടെ മാനസികമായി തകർന്ന പെൺകുട്ടി ഒടുവിൽ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.

കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പവിത്രൻ പിന്നീട് താമസം പയ്യന്നൂരിലേക്ക് മാറ്റിയിരുന്നു. കേസ് വിചാരണ തുടങ്ങുന്ന ദിവസമായ വെള്ളിയാഴ്ച രാവിലെ 11 മണിയായിട്ടും പവിത്രൻ കോടതിയിൽ എത്താതിരുന്നതിനെത്തുടർന്ന് അഭിഭാഷകൻ അന്വേഷിച്ചപ്പോഴാണ് ജീവനൊടുക്കിയതായി അറിഞ്ഞത്. 

Tags:    
News Summary - POCSO case accused committed suicide before trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.