തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 ആക്കുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സർക്കാർ സർവിസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 60 ആണെന്നത് നിലവിലെ ഉദ്യോഗാർഥികളെ ബാധിക്കില്ല. 2013നുശേഷം സർവിസിൽ കയറിയവർ വിരമിക്കുന്നത് 25-30 വർഷത്തിനുശേഷമാണ്. പങ്കാളിത്ത പെൻഷനിൽ പുനഃപരിശോധന വേണമെന്ന ആവശ്യം സർക്കാർ പരിശോധിക്കുകയാണ്.
ഒപ്പം പ്രഗല്ഭരായ പുതുതലമുറയെ പബ്ലിക് സർവിസുകളിലേക്ക് ആകർഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എ.എം. ആരിഫിെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി 100 സർക്കാർ സ്കൂളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിയെ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ ഏതൊക്കെയെന്ന് അടുത്ത അധ്യയനവർഷം ആരംഭിക്കുേമ്പാൾ തീരുമാനിക്കും.
സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിലുള്ളതിനാൽ വേമ്പനാട് കായൽ വികസന അതോറിറ്റി രൂപവത്കരണം ഇപ്പോൾ സർക്കാറിെൻറ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.