തിരുവനന്തപുരം: ഹയർ സെക്കൻഡറി-ബിരുദതല യോഗ്യതയുള്ള പി.എസ്.സി പരീക്ഷകളുടെ ചോദ്യവും ഘട്ടംഘട്ടമായി മലയാളത്തിലേക്ക് മാറ്റാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീറും തമ്മിൽ ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇപ്പോൾ എസ്.എസ്.എൽ.സി വരെ യോഗ്യതയുള്ള പരീക്ഷകൾക്കാണ് പി.എസ്.സി മലയാളത്തിൽ ചോദ്യം ചോദിക്കുന്നത്.
10ാം ക്ലാസിന് മുകളിൽ യോഗ്യതയുള്ള പരീക്ഷകൾക്ക് കൂടി മലയാളം ഉൾപ്പെടുത്തണമെന്ന നിർദേശം മുഖ്യമന്ത്രിയാണ് മുന്നോട്ടുെവച്ചത്. മെഡിക്കൽ രംഗം, സാേങ്കതിക യോഗ്യതകൾ വേണ്ട തസ്തികകൾ എന്നിവയിൽ ഇതു പ്രായോഗികമല്ലെന്ന് പി.എസ്.സി വിശദീകരിച്ചു. അതു മനസ്സിലാകുമെന്നും ഹയർ സെക്കൻഡറി-ബിരുദ യോഗ്യത വേണ്ട മറ്റു പരീക്ഷകൾക്ക് മലയാള ചോദ്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു ഘട്ടംഘട്ടമായി നടപ്പാക്കാമെന്ന് പി.എസ്.സി ചെയർമാൻ അറിയിച്ചു.
സർവകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്.സി പരീക്ഷകൾക്കും അടുത്ത ചിങ്ങം ഒന്നു മുതൽ മലയാളം ചോദ്യം ഉൾപ്പെടുത്തും. 100 മാർക്കിെൻറ പരീക്ഷക്ക് 10 മാർക്കിെൻറ മലയാള ചോദ്യങ്ങൾ ഉണ്ടാകും. സ്പോർട്സ് േക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കും. സർക്കാറിനുവേണ്ടി സ്പോർട്സ് കൗൺസിലാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ യോഗ്യത വിലയിരുത്തുന്നത്.
അതുമാറ്റി യോഗ്യത വിലയിരുത്താനുള്ള ചുമതല പി.എസ്.സിയെ ഏൽപിക്കുന്ന കാര്യത്തിലും ധാരണയായി. ഇതുസംബന്ധിച്ച നിയമ നടപടികൾ സർക്കാർ ഉടനെ പൂർത്തിയാക്കും. പട്ടികജാതി--വർഗ സംവരണ േക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പി.എസ്.സി അംഗീകരിച്ചു. ചർച്ചയിൽ പി.എസ്.സി ഉദ്യോഗസ്ഥർക്കു പുറമേ ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.