തൃശൂർ: രാജ്ഭവൻ ആർ.എസ്.എസ് ശാഖയായോ എന്ന് സംശയിക്കുന്ന പെരുമാറ്റമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് ഉണ്ടാകുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ ഗവർണർ ഏറ്റെടുത്തു. പി.വി. അൻവർ എം.എൽ.എ കണ്ടതിനു പിന്നാലെയാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ രംഗത്തിറങ്ങിയത്. ഗവർണർ ഒരു അൻവറായി മാറി.
പദവിയുടെ മാന്യത ഉൾക്കൊള്ളാതെ പ്രതിപക്ഷ വക്താവായ അദ്ദേഹം കേരളത്തിന്റെ താൽപര്യത്തിന് എപ്പോഴും എതിരു നിൽക്കുകയാണ്. വർഗീയ, സാമുദായിക സംഘടനകളുടെ രീതിയിലാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്. മലപ്പുറത്ത് ഒരു സംഭവമുണ്ടായാൽ കോഴിക്കോടുണ്ടായെന്ന് പറയാൻ പറ്റുമോ. അതേ മുഖ്യമന്ത്രിയും ചെയ്തിട്ടുള്ളൂവെന്നും വിജയരാഘവൻ പറഞ്ഞു.
മാധ്യമപ്രവർത്തകർ ലിപ്സ്റ്റിക് ഇട്ട് വരുന്നെന്ന പരാമർശം സ്നേഹംകൊണ്ട് നടത്തിയതാണ്. മാധ്യമപ്രവർത്തകർ ഞങ്ങൾക്കെതിരെ പലതും എഴുതാറുണ്ട്. അപ്പോൾ തിരിച്ചും പറയും. വല്ലാതെ കാച്ചാൻ നിൽക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.