രണ്ടര മണിക്കൂറിൽ മസ്റ്ററിങ് നടത്തിയത് ശരാശരി രണ്ട് റേഷൻ കാർഡുകൾ; നിന്നുമടുത്ത ഉപഭോക്താക്കൾ നിരാശരായി മടങ്ങി

തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് റേഷൻ മസ്റ്ററിങ് അല​ങ്കോലമായി. സംസ്ഥാനത്തെ റേഷൻകടകളിൽ രണ്ടര മണിക്കൂർ കൊണ്ട് ശരാശരി രണ്ടുവീതം കാർഡുകളാണ് മസ്റ്റർ ചെയ്തത്. ഒടുവിൽ നിന്നുമടുത്ത കാർഡുടമകളെ പറഞ്ഞുവിട്ടു.

ഇന്ന് രാവിലെ എട്ടുമണി മുതലാണ് മസ്റ്ററിങ് ആരംഭിച്ചത്. രാവിലെ 10.30 വരെയുള്ള കണക്കുകൾ പ്രകാരം 14,177 റേഷൻകടകളിലായി ആകെ 28,390 കാർഡുകളാണ് മസ്റ്റർ ചെയ്തത്. അതായത് ഒരുകടയിൽ രണ്ടെണ്ണം വീതം. നൂറുകണക്കിന് ഗു​ണഭോക്താക്കളാണ് ഓരോ കടകളിലും കാത്തുനിന്നിരുന്നത്. ഇവരെല്ലാം നിരാശരായി മടങ്ങി.

ഇന്ന് മഞ്ഞ കാർഡുകാർക്ക് മാത്രം മസ്റ്ററിങ് നടത്തുമെന്നാണ് ഒടുവിൽ മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. എന്നാൽ, ഇതും നടക്കു​മെന്ന് ഉറപ്പില്ല. ഇ പോസ് മെഷീൻ സെർവർ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

ഇന്നുമുതൽ ഞായറാഴ്ച വരെയാണ് മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് ഏഴുവരെ റേഷന്‍ കടകള്‍, ഇവക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇതിനായുള്ള ക്യാമ്പുകള്‍. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്. ഈ ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള പൊതുഇടങ്ങളിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരലടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കുമെന്നും 

Tags:    
News Summary - Ration card Mustering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.