തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ വിഭാഗീയത ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന ്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നെങ്കിൽ, വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുംവിധം നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസംഗമാണ് മോദി നടത്തിയത്. എരിതീയിൽ എണ്ണയൊഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പാര്‍ലമെൻറിലും പത്തനംതിട്ടയിലും മാത്രമല്ല, പൊതുസമൂഹത്തിലും ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസിനും യു.ഡി.എഫിനും. ശബരിമല രാഷ്ട്രീയ പ്രശ്മാക്കരുതെന്നാണ് കോൺഗ്രസ് നിലപാട്.
ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റുന്നത്. അഭിപ്രായ സമന്വയം നടത്താതെ കോടതിവിധിയുടെ ബാധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി ചെയ്തത്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാറിെൻറ കടമയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.