ശബരിമല: ശബരിമല നട വെള്ളിയാഴ്ച വൈകീട്ട് തുറക്കുന്നത് ചരിത്രത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞ തീർഥാടനകാലത്തിലേക്ക്. സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള വിവാദങ്ങളും സമരങ്ങളും ഇനിയുമൊടുങ്ങാത്ത മണ്ണിൽ പ്രളയം തകർത്ത അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തീർഥാടക ലക്ഷങ്ങൾക്ക് വെല്ലുവിളിയാകും. മണ്ഡലകാലത്തിന് വൃശ്ചികം ഒന്നായ ശനിയാഴ്ചയാണ് തുടക്കമെങ്കിലും വെള്ളിയാഴ്ച വൈകീട്ട് നടതുറക്കും. വി.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ. നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി വെള്ളിയാഴ്ച ചുമതലയേൽക്കും. നിലവിലെ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ അഭിഷേക ചടങ്ങുകൾ നടക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ ജില്ല കലക്ടർ പി.ബി. നൂഹ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനെത്തുന്നവർക്കായി പൊലീസ് തയാറാക്കിയ ബുക്കിങ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ എണ്ണം 800നടുത്തായതായാണ് കണക്ക്. രജിസ്റ്റർ ചെയ്യാതെ എത്തുന്നവരും ഏറെയുണ്ടാവുമെന്നാണ് അറിയുന്നത്.
അതേ സമയം, പ്രളയത്തിൽ തകർന്ന പമ്പയുടെ പുനരുദ്ധാരണം ഒന്നുമായിട്ടില്ല. തകർന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ വഴിയൊരുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.