തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിയിൽ അപാകതയുള്ളതിനാലാണ്പുനഃപരിശോധനാ ഹരജികൾ വിശാല ബ െഞ്ചിന് വിട്ടതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. വിശാല ബെഞ്ചിെൻറ വിധി അറിയാൻ കേരള സർക്കാർ കാത്തിരിക്കണം. നിലവിലെ വിധിയിൽ സ്റ്റേയുണ്ടോ ഇല്ലയോ എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു.
ശബരിമല വിഷയം രമ്യമായി പരിഹരിക്കാനാണ് മതേതര സർക്കാർ ശ്രമിക്കേണ്ടത്. പ്രശ്നം വക്രീകരിക്കാൻ ശ്രമിക്കരുത്. വിശ്വാസികളുടെയും അയ്യപ്പ ഭക്തരുടെയും താൽപര്യം മാനിച്ച് നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ വന്നാൽ സർക്കാർ അവർക്ക് സംരക്ഷണം നൽകി കയറ്റാനുള്ള ശ്രമമുണ്ടാകരുത്. ശബരിമല ക്ഷേത്രത്തിെൻറ ആചാരസംരക്ഷണത്തിൽ മറ്റൊരു തരത്തിലുള്ള ഇടപെടലും സർക്കാർ നടത്തരുതെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.