ചെങ്ങന്നൂർ: ശബരിമല ദർശനത്തിന് പമ്പയിലേക്ക് പോകാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മേരി സ്വീറ്റി ശക്തമായ പ്രതിഷേധത്തെത്തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി. വനിത പൊലീസിെൻറ സഹായത്തോടെ പമ്പയിലേക്കുള്ള ബസിൽ കയറി ഇരുന്നതോടെ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധവുമായി വാഹനം വളഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് പൊലീസ് ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.
രേഷ്മ നിഷാന്ത് തീരുമാനം മാറ്റി
പാപ്പിനിശ്ശേരി (കണ്ണൂർ): ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കണ്ണപുരത്തെ രേഷ്മ നിഷാന്ത് പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റി. കഴിഞ്ഞ മാസം മാലയിട്ട ഇവർ ഇന്നലെ രാവിലെ ട്രെയിൻ മാർഗം മറ്റു സുഹൃത്തുക്കളോടൊപ്പം പോകാനിരുന്നതാണ്. എന്നാല്‍, വിവരമറിഞ്ഞ പ്രതിഷേധക്കാര്‍ രേഷ്മയുടെ അയ്യോത്തുള്ള വീടിന് സമീപത്ത് ഉച്ചയോടെ എത്തിച്ചേര്‍ന്നു. കണ്ണപുരം പൊലീസും സ്ഥലത്തെത്തി. പ്രതിഷേധത്തെത്തുടർന്ന് രേഷ്മയുടെ ശബരിമലയിലേക്കുള്ള യാത്ര തല്ക്കാലം മാറ്റിവെച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.