തൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡുകൾ അണുമുക്തമാക്കാനും ഭക്ഷണവും മരുന്നും എത്തിക്കാനും സാനി റ്റൈസർ കുഞ്ഞപ്പൻ 2.0 റോബോട്ട്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകൽപന ചെയ്തത്. മെഡിക്കൽ കോളജി ൽ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ റോബോട്ട് സ്വിച്ച്ഓൺ ചെയ്തു.
കോവിഡ് വാർഡ് പൂർണമായും മനുഷ്യസഹായമില്ലാതെ അണുമുക്തമാക്കാൻ ഈ റോബോട്ടിന് കഴിയും. ഒരു വലിയ പ്രദേശം കുറഞ്ഞ സമയത്തിനുള്ളിൽ അണുമുക്തമാക്കാനും സാനിറ്റൈസർ കുഞ്ഞപ്പന് കഴിയും. ഏതു ദിശയിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിെൻറ നോസിൽ രണ്ട് മീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 27 കിലോഗ്രാം വരെ താങ്ങാനും ഇതിന് കഴിവുണ്ട്. ഒരേ നെറ്റ്വർക്കിലുള്ള ഏത് കമ്പ്യൂട്ടറിൽനിന്നും സ്മാർട്ട് ഫോണുകളിൽനിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാം. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.
രോഗികളെ സ്‌ക്രീൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമായി ലൈവ് വിഡിയോ സ്ട്രീമിങ് സംവിധാനമാണ് ഉപയോഗപ്പെടുത്തിയത്. സാനിറ്റൈസർ നിറയ്ക്കാനുള്ള ടാങ്കിെൻറ പരമാവധി ശേഷി ആറ് ലിറ്ററാണ്. ഇതുപയോഗിച്ച് 20 മുതൽ 25 മിനിറ്റ് വരെ സാനിറ്റൈസ് ചെയ്യാൻ കഴിയും. 12,000 രൂപയാണ് ഒരു റോബോട്ടിെൻറ നിർമാണച്ചെലവ്. എൻജിനീറിങ് കോളജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകൻ അജയ് ജയിംസിെൻറ കീഴിൽ വി.എസ്. സൗരവ്, അശ്വിൻ കുമാർ, പ്രണവ് ബാലകൃഷ്ണൻ, ചെറിയാൻ ഫ്രാൻസിസ് എന്നിവരാണ് കെ.ജി.എം.ഒ.എയുടെയും കോളജ് പി.ടി.എയുടെയും സഹകരണത്തോടെ റോബോട്ട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.