കോയമ്പത്തൂർ: തമിഴ്നാട് ഗ്രാമങ്ങളിൽ പ്രതിവർഷം 10,000 പേർ പാമ്പുകടിയേറ്റ് മരിക്കുന്നതായി സർവേ. ഇംഗ്ലണ്ടിലെ റീഡിങ് സർവകലാശാല അസോസിയേറ്റ് പ്രഫസർ ശക്തിവേൽ വയ്യാപുരിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ 30,000 കുടുംബങ്ങളിൽ നടത്തിയ സർവേയിലാണ് വെളിപ്പെടുത്തൽ. തമിഴ്നാട്ടിലെ ഗ്രാമങ്ങളിലെ സാമൂഹിക-സാമ്പത്തികാവസ്ഥയെ തുടർച്ചയായ പാമ്പുകടി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സർവേയിൽ പങ്കെടുത്തവരിൽ നാലുശതമാനം പേർക്ക് പാമ്പുകടിയേറ്റിരുന്നു. വയലുകളിൽ നിന്നാണ് 79 ശതമാനത്തിനും കടിയേറ്റത്. പാടത്ത് പണിയെടുക്കുകയായിരുന്നു കടിയേറ്റവരിൽ 72 ശതമാനം പേർ. 19 ശതമാനം പേർക്ക് വീടിന് സമീപത്തുവെച്ച് കടിയേറ്റു. 82 ശതമാനം പേർക്ക് കാലിനും 16 ശതമാനത്തിന് കൈയിലോ കൈത്തണ്ടയിലോ ആണ് ആക്രമണമേറ്റത്. ഇതിൽ 84 ശതമാനം പേർക്ക് ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സ തേടേണ്ടിവന്നു.14 ശതമാനത്തിന് ഒരു മാസത്തിനും മൂന്നുമാസത്തിനും ഇടയിൽ ആശുപത്രിവാസം.
47 ശതമാനത്തിന് കാര്യമായി ചികിത്സ വേണ്ടിവന്നില്ല. ദിവസക്കൂലിക്കാർക്ക് കൂലി നഷ്ടമാകൽ, ആശുപത്രിെച്ചലവ്, വൈകല്യം, ആരോഗ്യത്തിന് ദീർഘകാലം സംഭവിക്കുന്ന ആഘാതം എന്നിവ കാരണം ഇവർക്ക് ദീർഘകാല സാമ്പത്തികാഘാതം സംഭവിക്കുന്നു. പാമ്പുകടി സംബന്ധിച്ച് വ്യാപക പ്രചാരണം വേണമെന്നും സർവേ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.