ഗുണ്ടാപ്രവര്‍ത്തനം തടയാൻ പൊലീസ് 'സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ്' ഉണ്ടാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാപ്രവര്‍ത്തനങ്ങളും തടയുന്നതിന് പ്രത്യേക സംവിധാനം. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് പൊലീസ് പുതിയ സംവിധാനം ആസൂത്രണം ചെയ്യുന്നത്.

സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാൻ ജില്ലാ തലത്തില്‍ നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലറിൽ അറിയിച്ചു. കുറ്റാേന്വഷണമേഖലയിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരശേഖരണത്തിലും അനുഭവസമ്പത്തുള്ളവരായിരിക്കും സംഘത്തിലുണ്ടാകുക. ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും മയക്കുമരുന്ന്, സ്വർണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താന്‍ സംഘം നടപടി സ്വീകരിക്കും.

ക്രിമിനലുകളുടെ വരുമാനസ്രോതസ്സും സമ്പത്തും അന്വേഷിക്കും. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്തു സംഘടിത കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ ശ്രമിക്കും. ജില്ല പൊലീസ് മേധാവികൾ എല്ലാ ആഴ്ചയിലും റേഞ്ച് ഡി.ഐ.ജിമാര്‍ രണ്ടാഴ്ചയില്‍ ഒരിക്കലും സംഘത്തിെൻറ പ്രവര്‍ത്തനം വിലയിരുത്തും.

സംസ്ഥാനത്തെ ഓരോ പൊലീസ് സ്‌റ്റേഷനും കേന്ദ്രീകരിച്ച് ആൻറി ഓര്‍ഗനൈസ്ഡ് ക്രൈം സെല്ലുകള്‍ക്ക് രൂപം നല്‍കും. കുറഞ്ഞത് ഒരു എസ.്ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമാണ് സെല്ലിലുണ്ടാകുക. സെല്ലിെൻറ നിരീക്ഷണവും ചുമതലയും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കായിരിക്കും. സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ ആഴ്ചയില്‍ രണ്ട് തവണയും ജില്ല പൊലീസ് മേധാവിമാര്‍ രണ്ടാഴ്ചയില്‍ ഒരിക്കലും സെല്ലിെൻറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

Tags:    
News Summary - special action group in police to solve goonda activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.