കൊച്ചി: സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷി ക്കാൻ പാക്കേജുമായി സർക്കാർ. മത്സ്യവകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ട ു ഫിഷർവുമൺ (സാഫ്) വഴിയാണ് ത്രീ ആർ പാക്കേജ് (റീ ബിൽഡിങ്, റിവൈവൽ, റിഫോംസ്) നടപ്പാക്ക ുന്നത്. ഏപ്രിലോടെ പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിലവിൽവരുന് ന പദ്ധതി പിന്നീട് മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കും.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾ സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിന് വിധേയരായി വൻതോതിൽ കടക്കെണിയിൽ അകപ്പെടുന്ന സാഹചര്യത്തിലാണ് പാക്കേജിന് രൂപം നൽകിയതെന്ന് ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി ‘മാധ്യമ’ത്തോട് പറഞ്ഞു. മത്സ്യമേഖലയിൽ നേരിട്ട് തൊഴിൽ ചെയ്യുന്ന സ്ത്രീകളെയാണ് പാക്കേജിെൻറ ഭാഗമാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് സ്ത്രീകളെ വീതം ഉൾപ്പെടുത്തി 200 ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ.എൽ.ജി) രൂപവത്കരിക്കും. ഒരേ സ്വഭാവത്തിലുള്ള ജോലി ചെയ്യുന്നവരാകും ഒരുഗ്രൂപ്പിൽ. ഒാരോ ഗ്രൂപ്പിനും സംയുക്ത ബാങ്ക് അക്കൗണ്ടും ഉണ്ടാകും. ഒരംഗത്തിന് 10,000 രൂപ എന്ന തോതിൽ 200 ജെ.എൽ.ജികളിലെ 1000 അംഗങ്ങൾക്ക് ഒരുകോടി രൂപ സെക്യൂരിറ്റിയായി സാഫ് ബാങ്കിൽ നിക്ഷേപിക്കും. ഒരു ഗ്രൂപ്പിന് 50,000 രൂപ വീതം. ഇതിെൻറ ഇൗടിൽ ഒരംഗത്തിന് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും.
വായ്പ എടുത്തവർക്ക് പലിശയുടെ 8.5 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. സെക്യൂരിറ്റി നിക്ഷേപത്തിന് ലഭിക്കുന്ന പലിശയുടെ നിശ്ചിത ശതമാനം വാർഷിക ബോണസായും ഗ്രൂപ്പുകളുടെ അക്കൗണ്ടിലെത്തും. കൃത്യമായി തിരിച്ചടക്കുന്നവർക്ക് വീണ്ടും വായ്പയെടുക്കാം. എനിടൈം ഫിനാൻസ് കേന്ദ്രങ്ങൾ (എ.ടി.എഫ്.സി) തുടങ്ങാനും കേരള ഗ്രാമീൺ ബാങ്കുമായി മത്സ്യവകുപ്പ് ചർച്ച നടത്തുന്നുണ്ട്. സ്വകാര്യ ഇടപാടുകാരിൽനിന്ന് അന്നന്ന് പണം വാങ്ങി മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണിത്. ആവശ്യക്കാർക്ക് എ.ടി.എഫ്.സി വഴി 5000 രൂപയുടെ വരെ പ്ലാസ്റ്റിക് ടോക്കൺ നൽകും.
ഇതുനൽകി വ്യാപാരികളിൽനിന്ന് മത്സ്യം വാങ്ങി കച്ചവടം ചെയ്യാം. വ്യാപാരികൾ ടോക്കൺ എ.ടി.എഫ്.സിയിൽ ഹാജരാക്കിയാൽ പണം അവരുടെ അക്കൗണ്ടിലേക്ക് നൽകും. ടോക്കൺ വാങ്ങിയ സ്ത്രീകൾ കച്ചവടത്തിനുശേഷം നാമമാത്ര സർവിസ് ചാർജ് സഹിതം തുക എ.ടി.എഫ്.സിയിൽ തിരിച്ചടക്കണം. പാക്കേജ് നടപ്പാക്കുന്നതിന് ആദ്യഘട്ടമായി സർക്കാർ 1.78 കോടി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.