ഈ പ്രതികരിച്ചവർക്കെല്ലാം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് എന്താ തെളിവ്? -ശ്രീലത നമ്പൂതിരി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ പലരും നടത്തുന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടി ശ്രീലത നമ്പൂതിരി. ഈ പ്രതികരിച്ചവർക്കെല്ലാം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് എന്താ തെളിവെന്ന് ശ്രീലത നമ്പൂതിരി മാധ്യമപ്രവർത്തകരോട് ചോദിച്ചു. ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ധൈര്യമായിട്ട് തെളിവ് സഹിതം പരാതി കൊടുക്കണമെന്നും അവർ പറഞ്ഞു.

‘2009ൽ നടന്ന സംഭവമാണത്. ഇത്രയും നാൾ ഈ നടി എവിടെ പോയിരുന്നു? ഇത്രയും നാൾ എന്തിന് കാത്തിരുന്നു? ബാൻ ചെയ്യുകയാണെങ്കിൽ അവർ വേറെ വല്ല ജോലിക്ക് പോ. സിനിമയിൽ തന്നെ വരണമെന്ന് ഇത്ര തീരുമാനമെന്താ? ഈ കമീഷൻ വരുന്നത് വരെ കാത്തിരുന്നത് എന്തിനാ? ഈ പ്രതികരിച്ചവർക്കെല്ലാം ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് എന്താ തെളിവ്? ഇത് ചുമ്മാ അവിടുന്നും ഇവിടുന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. ദിവസവും പത്തിരുപത്തഞ്ച് പേർ പീഡനം പീഡനം എന്ന് പറഞ്ഞോണ്ടിരിക്കുന്നു...’ -നടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു.

തനിക്ക് അങ്ങനെയുള്ള ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ചീത്ത അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ധൈര്യമായിട്ട് തെളിവ് സഹിതം പരാതി കൊടുക്കണമെന്നും ശ്രീലത നമ്പൂതിരി പ്രതികരിച്ചു.

Tags:    
News Summary - sreelatha namboothiri about Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.