തിരുവനന്തപുരം: സംസ്ഥാനജീവനക്കാരുടെ ശമ്പളവിതരണം വ്യാപകമായി തടസ്സപ്പെട്ടു. അഞ്ചരലക്ഷം ജീവനക്കാരിൽ മാസാദ്യത്തെ രണ്ടുദിവസംകൊണ്ട് മൂന്നുലക്ഷത്തിലേറെ പേർക്ക് ശമ്പളം ലഭിക്കേണ്ടതുണ്ട്. ഇതിൽ രണ്ടുലക്ഷത്തോളം പേർക്ക് ലഭിച്ചില്ല. ഇക്കുറി ട്രഷറി അക്കൗണ്ട് വഴി ശമ്പളം നൽകുന്ന സംവിധാനം 34 വകുപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. ഇത് നടപ്പാകുന്ന ആദ്യ വിതരണത്തിലാണ് പ്രയാസം വന്നത്. അതേസമയം റിസർവ് ബാങ്കിെൻറ സെർവർ തകരാറാണ് കാരണമെന്നും ഉടൻ പരിഹരിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.
ട്രഷറി, ഫിനാൻസ്, സെക്രേട്ടറിയറ്റ് ജീവനക്കാർക്ക് ശമ്പളവിതരണം ഏറക്കുറെ സുഗമമായിരുന്നു. എന്നാൽ, ട്രഷറിയിലെ അക്കൗണ്ടിൽനിന്ന് ബാങ്കുകളിലേക്ക് തുക മാറാൻ നൽകിയ പലർക്കും അതിന് കഴിഞ്ഞില്ല. ട്രഷറി അക്കൗണ്ടിലേക്ക് ഇക്കുറി ശമ്പളം മാറ്റാനായെങ്കിലും അതിൽനിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് സാധ്യമായില്ല. മുംബൈയിലെ വെള്ളപ്പൊക്കത്തിെൻറ സാഹചര്യത്തിലാണ് സെർവർ തകരാർ വന്നതെന്ന നിഗമനത്തിലാണ് ധനവകുപ്പ്. നിരന്തരം റിസർവ് ബാങ്കുമായി ബന്ധപ്പെടുന്നുണ്ടെന്നും ചൊവ്വാഴ്ച രാത്രിയോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രഷറിവൃത്തങ്ങൾ പറഞ്ഞു.
റിസർവ് ബാങ്കിെൻറ െസർവറിലെ പ്രശ്നം മൂലമാണെന്ന് മന്ത്രി ടി.എം. തോമസ് െഎസക് നിയമസഭയിലും അറിയിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും ബാധിച്ചിട്ടുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റിസർവ്ബാങ്ക് അധികൃതർ അറിയിച്ചു. ഇതിനെ മറ്റൊന്നായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മൂലമാണ് സർക്കാർജീവനക്കാരുടെ ശമ്പളം മുടങ്ങിയതെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.