തിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ നി ർേദശിച്ച മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ ഇനി കർശന നടപടി. ലോക്ഡൗൺ പ്ര ഖ്യാപിച്ച് നിർേദശങ്ങൾ പുറത്തിറക്കിയിട്ടും നിലവിലെ സാഹചര്യത്തിെൻറ ഗൗരവം ഉൾക ്കൊള്ളാൻ ചിലർ തയാറാകാത്ത സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടക ്കുന്നത്.
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആർക്കും യാത്ര അനുവദിക്കില്ല. എല്ലാ യാത്രാ വാഹനങ്ങളും സർവിസ് അവസാനിപ്പിക്കണം. ടാക്സികളും ഒാേട്ടാകളും അവശ്യസാധനങ്ങളും ഒൗഷധങ്ങളും വാങ്ങാൻ മാത്രമേ സർവിസ് നടത്താവൂ. സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരു മുതിർന്ന പൗരനും കൂടി മാത്രമേ യാത്ര അനുവദിക്കൂ. സ്വകാര്യവാഹനം അത്യാവശ്യഘട്ടത്തിൽ മാത്രം ഉപയോഗിക്കാനാണ് അനുമതി. ഇത്തരം യാത്രകൾക്ക് മുമ്പ് പ്രത്യേക അേപക്ഷ പൂരിപ്പിച്ച് കൈവശം വെക്കണം.
യാത്രക്കിടെ പരിശോധനയുണ്ടാകുേമ്പാൾ ഇൗ സത്യവാങ്മൂലം കാണിക്കണം. അപേക്ഷയിൽ പറയുന്നത് ലംഘിച്ചാണ് യാത്രയെങ്കിൽ അവർെക്കതിരെ നടപടിയുണ്ടാകും. അവശ്യസർവിസിെൻറ ഭാഗമായി ജോലിക്ക് ഹാജരാകേണ്ടവർക്ക് പാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും സ്വന്തം തിരിച്ചറിയൽ കാർഡ് മതിയാകും. മതപരവും സാമൂഹികവുമായവയും ഉൾപ്പെടെ എല്ലാ ചടങ്ങുകളിലും അഞ്ചിലധികംപേർ ഒത്തുചേരാൻ പാടില്ല. വീടുകളിലെ ആഘോഷങ്ങൾക്കും ക്ലബുകൾക്കും വായനശാലകൾക്കും ഇത് ബാധകമാണ്. ഇവിടങ്ങളിൽ ഒരുവിധത്തിലും ആർക്കൂട്ടം അനുവദിക്കില്ല.
കച്ചവടസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവർത്തിക്കാം. കടകൾ തുറക്കുന്ന സമയം സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവോടെ ഉണ്ടായ ആശയക്കുഴപ്പം ഇതോടെ മാറി. വിനോദത്തിനും ആർഭാടത്തിനുമുള്ള കടകൾ തുറക്കാൻ പാടില്ല. അത്യാവശ്യ കാര്യങ്ങൾക്കുള്ള കടകളാണ് തുറക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് സാധനങ്ങൾ വിലകൂട്ടി വിൽക്കാനോ പൂഴ്ത്തിവെക്കാനോ ശ്രമിച്ചാൽ ശക്തമായ നിയമനടപടി ഉണ്ടാകും.
കാസർകോട് ജില്ലയിൽ കടകളുടെ പ്രവർത്തനം സംബന്ധിച്ച് നേരേത്ത കൈക്കൊണ്ട തീരുമാനം തുടരും. കൊറിയർ സർവിസ് തടസ്സപ്പെടുന്നതിനാൽ മരുന്നുകളും മറ്റും എത്തിക്കുന്നതിന് അസൗകര്യം ഉണ്ടാകുന്നുവെന്ന പരാതി പരിഹരിക്കാൻ നടപടിയെടുക്കും.
ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ചു വരെ
തിരുവനന്തപുരം: സമ്പൂർണ അടച്ചുപൂട്ടൽ സാഹചര്യത്തിൽ കാസർകോട് ജില്ലയിലൊഴികെ അവശ്യസാധന വിതരണ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കാം. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ എന്നത് തുടരും.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഏഴ് മുതൽ അഞ്ചു വരെ കട തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ രാവിലെ 11 മുതൽ അഞ്ചു വരെ എന്നാണ് പറഞ്ഞത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും രാവിലെ കടകൾ പൊലീസ് അടപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടു. തുടർന്നാണ് രാവിലെ ഏഴ് മുതൽ തുറക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്.
ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ അവ്യക്തതയാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും അത് പരിഹരിക്കുെമന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണസാധനങ്ങൾ, പലചരക്ക്, പാൽ, ബ്രഡ്, പഴം, പച്ചക്കറി, മുട്ട, ഇറച്ചി, മീൻ, കോഴി-കാലിത്തീറ്റ വിൽക്കുന്ന കടകൾ, ബേക്കറികൾ, ഡിപ്പാർട്മെൻറൽ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവക്കാണ് പ്രവർത്തനാനുമതി.
അവശ്യസേവനങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് പാസ്
തിരുവനന്തപുരം: ഇൗമാസം 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങള്‍ക്കായി വീടുകളിൽനിന്ന് പുറത്തിറങ്ങുന്നവർക്ക് പാസ് നൽകും. അതാത് ജില്ലകളിലെ പൊലീസ് മേധാവികളാകും പാസ് അനുവദിക്കുക.
അതിനായുള്ള അപേക്ഷകൾ ജില്ല പൊലീസ് മേധാവി ഒാഫിസുകൾക്ക് നൽകിയാൽ മതിയാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ടാക്സി, ഓട്ടോ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. അവശ്യ സര്‍വിസിന് മാത്രമേ ഇത് ഉപയോഗിക്കാനാകൂയെന്നും ഡി.ജി.പി വ്യക്തമാക്കി.
നിയന്ത്രണം ബാധകമല്ലാത്ത അവശ്യസേവനങ്ങൾ:
•ബാങ്കുകൾ, എ.ടി.എം
• പത്രങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ
• അവശ്യസാധനങ്ങളുടെ കടത്തും വിതരണവും, അടിയന്തരചരക്കുകൾ, ഭക്ഷണം, ബിവറേജുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ടേക്ക് എവേ/ ഹോം ഡെലിവറി
• പെട്രോൾ പമ്പുകൾ, എൽ.പി.ജി ഗ്യാസ്, ഒായിൽ ഏജൻസികൾ, അവരുടെ ഗോഡൗണുകൾ, അവയുടെ കൊണ്ടുപോക്ക്
• ബസ്സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ പ്രവർത്തനം ചരക്കുകളുടെ നീക്കത്തിന്
• സ്വകാര്യ സെക്യൂരിറ്റിക്കാർ അടക്കം സെക്യൂരിറ്റി സർവിസുകൾക്ക് ഇളവ്
• കുടിവെള്ള ഉൽപാദനം, വിതരണം
• മാസ്ക്, സാനിെറ്റെസർ, മരുന്ന്, വ്യക്തിസംരക്ഷണ ഉപകരണങ്ങൾ തുടങ്ങി കോവിഡിനെ നിയന്ത്രിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ.
• സ്റ്റാർട്ട് അപ് മിഷനുകൾ, ടെക്നോളജി ഇന്നൊവേഷൻ സോണുകൾ തുടങ്ങിയവയിലെ യൂനിറ്റുകളും ഫാബ് ലാബുകളും. • അവശ്യസേവന നിയന്ത്രണ നിയമത്തിൽ പറയുന്ന സേവനങ്ങൾ
• സെബി നിയന്ത്രിക്കുന്ന ഒാഹരി വിപണി സ്ഥാപനങ്ങൾ.
ലക്ഷദ്വീപിലും നിരോധനാജ്ഞ
കൊച്ചി: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലും പഴുതടച്ച മുന്നൊരുക്കം. എല്ലാദ്വീപിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടുന്നതിനും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണിന് സമാന സാഹചര്യമാണ് ഇവിടെയും. കപ്പൽ ഗതാഗതവും പൂർണമായി നിർത്തി. പുറത്ത് പഠനം നടത്തിയിരുന്ന ലക്ഷദ്വീപിലെ രണ്ടായിരത്തോളം വിദ്യാർഥികളെ തിരിച്ചെത്തിച്ചതായി മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു.
ആരിലും രോഗലക്ഷണമില്ലെങ്കിലും ഇവരോടെല്ലാം 14 ദിവസം വീടുകളിൽ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ തിരിച്ചെത്തിയ മറ്റുള്ളവരും വീടുകളിൽ നിരീക്ഷണത്തിലാണ്.
മാർച്ച് പത്തിന് ശേഷം വിദേശത്ത് നിന്ന് എത്തിയവർ അറിയിക്കണം
മാർച്ച് പത്തിന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരും സ്വമേധയാ ജില്ല ഭരണകൂടത്തിനോ പൊലീസിനോ വിവരം നൽകണം. വിഴ്ച വരുത്തിയാൽ നിയമ നടപടി എടുക്കും. അവർ രജിസ്റ്റർ ചെയ്യണം. ഇത് നിർബന്ധമാണ്. വീഴ്ച വരുത്തിയാൽ കർശന നിയമനടപടി കൈക്കൊള്ളും.
വിദേശത്തുനിന്ന് വന്നവരും അവർ ബന്ധപ്പെട്ടവരും അടക്കം കർശന സമ്പർക്ക വിലക്ക് പാലിക്കണം. ആരോഗ്യവകുപ്പ് പറയുന്നത്ര ദിവസം പാലിക്കണം. ലംഘിച്ചാൽ കലക്ടർമാർ, ജില്ല പൊലീസ് അധികാരികൾ എന്നിവർക്ക് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം 188, 269, 270, 271 വകുപ്പുകൾ പ്രകാരം നടപടി എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.