ന്യൂഡൽഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സംസ്ഥാന ജയിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധമാണെന്ന ഹരജിക്കാരെൻറ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിെൻറ സ്റ്റേ.
കേരളത്തിലെ കോവിഡ് സാഹചര്യം അടക്കം ചൂണ്ടിക്കാണിച്ച് പരോളിൽ കഴിയുന്ന തൃശൂർ സ്വദേശി രഞ്ജിത് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹരജി തള്ളിയിരുന്നു. തുടർന്ന് കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീംകോടതി നീട്ടിയത് ചൂണ്ടിക്കാട്ടി രഞ്ജിത് സുപ്രീംകോടതിയെ സമീപിച്ചു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഹരജിക്കാരെൻറ ആവശ്യം അംഗീകരിച്ച് ജയിൽവകുപ്പിെൻറ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.