സി.പി.എം ആർ.എസ്.എസുമായി നടത്തിയ ചർച്ച രഹസ്യ ചർച്ച ആയിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്നത്തെ ചർച്ചക്ക് ഫലമുണ്ടായി. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്.സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി എന്നും ചർച്ചയിലെ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി ആർ.എസ്.എസ് ചർച്ചയെ സംബന്ധിച്ച് വിമർശിച്ചപ്പോൾ ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ജമാഅത്ത് പറയുന്നത്. ഇത് വർഗീയത മറച്ചുപിടിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.