ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന ഉത്തരവ് നീട്ടി

കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ചകൂടി നീട്ടി. മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെടുന്ന മകൾ ആശയുടെ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.

ഹരജിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ മറ്റു മക്കളായ എം.എൽ. സജീവൻ, സുജാത ബോബൻ എന്നിവർക്കും സർക്കാറിനും കോടതി നിർദേശം നൽകി. മൃതദേഹം വിദ്യാർഥികളുടെ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം താൽക്കാലികമായി തടഞ്ഞിരുന്നു.

മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്നാണ് പിതാവിന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയാണ് മക്കളായ എം.എൽ. സജീവനും സുജാതയും ഈ തീരുമാനമെടുത്തത്. ഇത്തരമൊരു ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഹരജിക്കാരിയുടെ വാദം. മൂന്ന് മക്കളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാൻ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതർ തീരുമാനിച്ചിരുന്നത്. തുടർന്നാണ് ആശ വീണ്ടും ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - The order to keep MM Lawrence's body in the morgue was extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.