ആറ്റിങ്ങലിൽ ഭാര്യാമാതാവിനെ യുവാവ് ഫ്ളാറ്റിൽ കയറി തലക്കടിച്ച് കൊന്നു

ആറ്റിങ്ങല്‍: ഭാര്യാമാതാവിനെ യുവാവ് ഫ്ളാറ്റിൽ കയറി തലക്കടിച്ച് കൊന്നു. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത (55) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി ആക്രമണം അഴുച്ചുവിട്ടത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയോടെ പ്രീത മരിച്ചു. സംഭവസമയത്ത് പ്രീതയും ഭര്‍ത്താവ് ബാബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം.

കഴിഞ്ഞ നാലുമാസമായി അനിലും ഭാര്യ ബിന്ധ്യയും തമ്മിൽ വിവാഹമോചന കേസ് നടന്നുവരികയാണ്. അനിലിനെ ഭയന്ന് ബിന്ധ്യയും രണ്ട് കുട്ടികളും പള്ളിപ്പുറത്തെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - The young man killed mother-in-law in Attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.