തിരുവനന്തപുരം: എടപ്പാളിലെ തിയറ്ററിൽ മാതാവിെൻറ സാന്നിധ്യത്തിൽ 10 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ എസ്.ഐക്കെതിരെ പോക്സോ ചുമത്തി. ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിക്കെതിരെയാണ് കേസ് ചുമത്തിയത്. നിലവിൽ സസ്പെൻഷനിലാണ് ബേബി.
അതേസമയം, കേസ് അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുഴുവന്‍ എസ്.ഐയുടെ തലയില്‍കെട്ടിവച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം ശക്തമായി. ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്ന ബാലപീഡനത്തില്‍ ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന തരത്തിലുള്ള റിപ്പോർട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമീഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ചെയർപേഴ്സൺ എം.സി. ജോസെഫെെൻറ നിർദേശപ്രകാരമാണ് നടപടി. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൃത്താല സ്വദേശി കൺകുന്നത്ത് മൊയ്തീൻകുട്ടിയെയും 10 വയസ്സുകാരിയുടെ മാതാവിനെയും റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.