ഗോപാലൻ, മല്ലിക, റിജോയ്

തൃശൂരിൽ കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

കണ്ടശാംകടവ് (തൃശൂർ): മാമ്പുള്ളിയിൽ ദമ്പതികളെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടിയുടെ മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ സമീപത്തെ കുടുംബ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരൻ വീടിൻെറ വാതിൽ തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും പുറത്തു കണ്ടെത്തിയത്. ഗോപാലൻെറയും മകൻ റിജോയിയുടെയും മൃതദേഹം നടുമുറിയിലും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.

ഭിന്നശേഷിക്കാരനായ ഗോപാലൻ ഒറ്റക്ക് കൃത്യം നിർവഹിക്കാൻ സാധ്യതയില്ല. മകനോ ഭാര്യയോ ഇയാളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. ഇതാകാം മരണ കാരണമെന്നാണ് സംശയം.

ഗോപാലൻ കയർ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ മല്ലിക കരിക്കൊടി കയർ വ്യവസായ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി വിരമിച്ചതാണ്. വിദേശത്തായിരുന്ന റിജോയ് ഏതാനും മാസങ്ങളായി നാട്ടിലുണ്ട്. ഗോപാലന്റെ മകൾ: രഹന. റിജോയിയുടെ ഭാര്യ: രമ്യ. മകൻ: ഹൃതിൻ കൃഷ്ണ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.