തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ: തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറുക. പൂരത്തിന് താന്ത്രിക ചടങ്ങുകളേക്കാൾ പ്രാധാന്യം പാരമ്പര്യ കീഴ്വഴക്കങ്ങൾക്കാണ്. പാരമ്പര്യാവകാശികളാണ് ഭൂമി പൂജ നടത്തുക. രാവിലെ 11.30നും 11.45നും ഇടയിലാണ് തിരുവമ്പാടിയിലെ കൊടിയേറ്റ്. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലെയും ആൽമരത്തിലും തിരുവമ്പാടി വിഭാഗം കൊടി നാട്ടും.

പാറമേക്കാവിൽ ഉച്ചക്ക് 12നാണ് കൊടിയേറ്റ്. ഭൂമി പൂജക്ക് ശേഷം പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്ര ഉള്ള കൊടിക്കൂറ നാട്ടും. 30നാണ് പൂരം. മേയ് ഒന്നിന് ഉപചാരം ചൊല്ലും.

Tags:    
News Summary - thrissur pooram begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.