ന്യൂഡൽഹി: നോർക്ക, കോവിഡ് ജാഗ്രത പോർട്ടലുകളിൽ രജിസ്റ്റർ ചെയ്തിട്ടും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളിൽ തിരിച്ചുവന്നവരുടെയും വരാനുള്ളവരുടെയും കണക്ക് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചില്ല. 112 ട്രെയിനുകളിലായി കേരളത്തിൽ നിന്ന് ഒന്നര ലക്ഷം പേരെ മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചുവെന്നും ഇനിയും 1.2ലക്ഷം പേർ പോകാനാഗ്രഹിക്കുന്നുണ്ടെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി മൂലം തകർന്ന കേരളത്തിന് അന്തർ സംസ്ഥാന തൊഴിലാളികളുടെ ചെലവ് കൂടി വഹിക്കേണ്ടി വന്നാൽ പ്രയാസമാകുമെന്നും സർക്കാർ ബോധിപ്പിച്ചു. ബിഹാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഒരു ട്രെയിനിെൻറ കാര്യം മാത്രമാണ് സത്യവാങ്മൂലത്തിലുള്ളത്. ബിഹാർ സർക്കാർ ഇൗ ട്രെയിനിെൻറ തുക കെട്ടിവെച്ചിരുന്നു. എന്നാൽ ഇതിൽ വന്ന മിക്കവരും സ്വന്തം ടിക്കറ്റ് ചെലവ് വഹിക്കാൻ തയറായിരുന്നുവെന്നും സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.