കൊച്ചി: ജനുവരി എട്ട്, ഒമ്പത് തീയതികളിലെ ദേശീയ പണിമുടക്ക് ദിനങ്ങളിൽ ജോലിക്ക് ഹാജരാകാതിരുന്ന സര്‍ക്കാര ്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നൽകാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് ഹൈകോടതിയുടെ സ്റ്റേ. പണ ിമുടക്ക് ദിനങ്ങൾ കാഷ്വല്‍ ലീവായി പരിഗണിച്ച് ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിെൻറ ഉത്തരവാണ് ചീ ഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. ഇത്തരമൊരു ഉത്തരവ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു.
പണിമുടക്കിൽ പങ്കെടുത്തവർക്ക് കാഷ്വൽ ലീവ് അനുവദിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായി ജനുവരി 31നാണ് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതിനെതിരെ ആലപ്പുഴ കളർകോട് സ്വദേശി ബാലഗോപാലൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. അവധിക്ക് ജീവനക്കാർ മുൻകൂർ അപേക്ഷ നൽകണമെന്നാണ് വ്യവസ്ഥയെന്നിരിക്കെ അപേക്ഷിക്കാതെതന്നെ അവധി അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജോലി ചെയ്തില്ലെങ്കിൽ കൂലിയില്ല എന്നതാണ് ശരിയായ നിലപാട്.
പണിമുടക്ക് നിയമപരമാണെന്ന് പ്രഥമദൃഷ്ട്യ തോന്നുന്നില്ല. ആണെങ്കിൽ തന്നെ പണിമുടക്കിയവർക്കെല്ലാം ഒന്നിച്ച് ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ശരിയല്ലെന്നും സർക്കാർ ഫണ്ട് ചോർത്തലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി സർക്കാറിനോട് വിശദീകരണം തേടി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതി നേതൃത്വത്തിലാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ രണ്ടു ദിവസം പൊതുപണിമുടക്ക് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.