മണ്ണിന് പുറത്ത് ടാര്‍ നിരത്തിയ ഭാഗം ഇളകി മാറിയതോടെ നാട്ടുകാര്‍ ടാര്‍ കൈകോണ്ട് ഇളക്കി പ്രതിഷേധിക്കുന്നു. എഞ്ചിനിയര്‍ ഹാരിഷ സ്തലം സന്ദര്‍ശിച്ച് റോഡ് നിര്‍മ്മാണം പരിശോതിക്കുന്നു.

നാല് കോടിയുടെ റോഡ് നാല് ദിവസംകൊണ്ട് തകർന്നു; കൈകൊണ്ട് ടാർ ഇളക്കിയെടുത്ത് നാട്ടുകാർ

വെള്ളറട: പ്രധാനമന്ത്രി സഡക്ക് യോജന പ്രകാരം നിർമാണം ആരംഭിച്ച റോഡ് തകര്‍ന്നു. അഞ്ചര കിലോമീറ്റര്‍ റോഡ് നിർമിക്കുന്നതിന് നാല് കോടിയാണ് അടങ്കല്‍തുക. തുരുത്തിമൂല- പാട്ടംതലക്കല്‍- കുടയാല്‍ റോഡ് നിർമാണം ആരംഭിച്ചതുമുതല്‍ നാട്ടുകാര്‍ അഴിമതി ആരോപിച്ചിരിന്നു. മണ്ണിന് പുറത്ത് ടാര്‍ നിരത്തിയ ഭാഗം ഇളകി മാറിയതോടെ നാട്ടുകാര്‍ ടാര്‍ കൈകോണ്ട് ഇളക്കി പ്രതിഷേധിച്ചു.


റോഡ് നിർമാണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഞ്ചിനിയര്‍ സ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് നിർമാണ അഴിമതിക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പോലീസെത്തി സമാധാനിപ്പിച്ച് പിരിച്ച് വിട്ടു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.