കെ. കിങ് കോങ്
ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നാലാംവാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി 'കിങ് കോങ്' വോട്ടുേചാദിച്ച് പരിചയപ്പെടുത്തുേമ്പാൾ ചിലർക്ക് പൊട്ടിച്ചിരിയും കൗതുകവുമാണ്. ഹോളിവുഡ് സിനിമ പരമ്പരയിലൂടെ കാണികളുടെ മനസ്സിൽ ഇടംപിടിച്ച 'കിങ് കോങ്' സിനിമയിൽനിന്നുള്ള പ്രേരണയിൽ പിതാവ് കുഞ്ഞൻകുട്ടിയും സഹോദരങ്ങളുമാണ് ഈ പേരിട്ടത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ 57കാരെൻറ യഥാർഥ പേര് 'കെ. കിങ് കോങ്' എന്നാണ്.
കണിച്ചുകുളങ്ങുര അയ്യനാട്ടുകരി വീടിനടുത്ത സിനിമ തിയറ്ററിൽ ഇതേപേരിലിറങ്ങിയ സിനിമകണ്ട് ഹരംപിടിച്ച് മടങ്ങുന്നതിനിടെയാണ് മകന് ആ പേര് മതിയെന്ന് തീരുമാനിച്ചത്. ആരോഗ്യമുള്ള കുഞ്ഞിന് പേര് അനുയോജ്യമാണെന്ന് ജേഷ്ഠന്മാരും വാദിച്ചു. എന്നാൽ, ഭാര്യക്കും ബന്ധുക്കൾക്കും ആ വിളി അത്രപിടിച്ചില്ല. പിന്നീട് പേരിെൻറ പെരുമയിൽ സ്കൂൾതലം മുതൽ നാട്ടുകാർക്കിടയിൽ സുപരിചിതനായി.
ഒറ്റത്തവണ വോട്ടുചോദിച്ചാൽ അതിവേഗം മറക്കില്ലെന്ന തിരിച്ചറിവിലാണ് കന്നിയങ്കത്തിനിറങ്ങിയ സ്ഥാനാർഥിയെ യു.ഡി.എഫും പരിഗണിച്ചത്. കന്നിവോട്ടർമാർക്കും കുട്ടികൾക്കിടയിലും 'കിങ് കോങ്' ഇപ്പോൾ സ്വീകാര്യമായ താരമാണ്. ഇത് ഏറെ പ്രതീക്ഷ നൽകുന്നുവെന്നാണ് സ്ഥാനാർഥിയുടെ പക്ഷം. ഭാര്യ: ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.