തിരുവനന്തപുരം: വാളയാര്‍ കേസില്‍ ഇരകളുടെ കുടുംബം കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവ ശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സി.ബി.ഐ അന്വേഷ ണം വേണമെന്ന ആവശ്യവുമായി തന്നെ വന്നുകണ്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് മു ഖ്യമന്ത്രി പിണറായി വിജയൻ ഇൗ ഉറപ്പുനല്‍കിയത്. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രി യുടെ ഓഫിസില്െവച്ചായിരുന്നു കൂടിക്കാഴ്ച. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്ര ീകുമാറിനൊപ്പമാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.
സര്‍ക്കാറിന് കേസന്വേഷണം സി.ബി.ഐയെ നേരിട്ട് ഏൽപിക്കാന് സാങ്കേതികപരമായ പ്രശ്നം ഉണ്ടെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി അവരോട് പറഞ്ഞു. അല്ലായിരുന്നെങ്കിൽ സംസ്ഥാന സര്‍ക്കാര്‍തന്നെ ഇക്കാര്യം കോടതിയോട് ആവശ്യപ്പെേട്ടനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വളരെ അനുകൂലമായാണ് പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചക്കുശേഷം നിയമസഭാമന്ദിരത്തിന് പുറത്ത് പെൺകുട്ടികളുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കൂടിക്കാഴ്ചയില്‍ തങ്ങള്‍ ആവശ്യപ്പെട്ടത്. എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്ന് മുഖ്യമന്ത്രി നല്കിയ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
ഇനിയൊരു കുഞ്ഞിനും ഇത്തരം അനുഭവമുണ്ടാകരുത്. ഒരു അച്ഛനും അമ്മക്കും ഇത്തരത്തില്‍ നീതിക്കായി കാത്തിരിക്കേണ്ടിവരരുത്. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ, കുട്ടികളുടെ മാതാപിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിലും പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. കേസിെൻറ വിധി ഇതിനകം വന്ന കോടതിയെ സമീപിക്കും. കോടതിയുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ല. തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയാൽ പുനർവിചാരണക്കുള്ള നടപടികളും കൈക്കൊള്ളാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.