അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അച്ചൻകോവിലാറ്റിലെ അപകട മേഖലകൾ സന്ദർശിക്കുന്നു

അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മഴ ശക്തിപ്പെട്ടതോടെ കിഴക്കൻ വെള്ളത്തി‍െൻറ വരവും കൂടിയതാണ് കാരണം. എന്നാൽ, അപകടകരമായ നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ പുലർച്ച വരെ നീണ്ടു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മഴ ആരംഭിച്ചത്. രാത്രി ഏഴര വരെ അതിശക്തമായ മഴ തുടര്‍ന്നു. ഇതോടെയാണ് പ്രളയ സമാനമായ സാഹചര്യമായി. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വരുംദിവസങ്ങളിൽ മഴ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഫയർ ഫോഴ്സ് സംഘം പ്രളയ സാധ്യത പ്രദേശങ്ങൾ സന്ദർശിച്ചു. പത്തനംതിട്ട ജില്ല ഫയർ ഓഫിസർ പ്രതാപചന്ദ്രൻ, അടൂർ സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘം നഗരസഭയിലെ വിവിധ മേഖലകളായ കടയ്ക്കാട്, മുടിയൂർകോണം, മങ്ങാരം, തോട്ടക്കോണം, തുമ്പമൺ, ചേരിയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങൾ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

കഴിഞ്ഞ പ്രളയത്തിൽ അച്ചൻകോവിൽ ആറി‍െൻറ തിട്ട ഇടിഞ്ഞ് വീണതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയ കടയ്ക്കാട് വടക്ക് വലിയ പുതുശ്ശേരിൽ ദേവകിയമ്മയുടെ വീടും സംഘം സന്ദർശിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഫയർഫോഴ്സ് വൃത്തങ്ങൾ അറിയിച്ചു.

ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ ദുരന്ത നിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ അറിയിച്ചു. അമ്പതോളം വരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളും ഫയർ ഫോഴ്സിനൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായിട്ടുണ്ട്. അപകടം ശ്രദ്ധയിൽപെട്ടാൽ 101 എന്ന ഫയർ ഫോഴ്സി‍െൻറ ടോൾ ഫ്രീ നമ്പറിലോ 04734229100 എന്ന ലാൻഡ് ഫോൺ നമ്പറിലോ ബന്ധപ്പെടണം. 

തീരവാസികൾക്ക് ജാഗ്രത നിർദേശം

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കുളനടയിൽ അച്ചൻകോവിലാറി‍െൻറ തീരവാസികൾക്ക് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. മൈക്ക് അനൗൺസ്മെന്‍റ് നടത്തി ജഗ്രത നിർദേശം നൽകി.

പമ്പിങ് നിര്‍ത്തി

പത്തനംതിട്ട: ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കാരണം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഏക്കല്‍ കലര്‍ന്ന ജലം പമ്പ് ചെയ്യാൻ കഴിയാത്തതിനാല്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലെ എല്ലാ പമ്പിങ് സ്റ്റേഷനുകളിലും പമ്പിങ് നിര്‍ത്തിവെച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.


Tags:    
News Summary - Water level has risen in Achenkovilar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.