'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, കൊന്നിട്ടുണ്ടീ പ്രസ്ഥാനം'; കൊലവിളിയുമായി സി.പി.എം പ്രകടനം

കണ്ണൂർ: മുസ്ലിം ലീഗുകാർക്കെതിെര െകാലവിളി മുദ്രാവാക്യവുമായി കണ്ണൂരിൽ സി.പി.എമ്മിെൻറ പ്രകടനം. മയ്യിൽ ചെറുപഴശ്ശിയിൽ കഴിഞ്ഞ ദിവസം നടന്ന സി.പി.എം പ്രകടനത്തിലാണ് അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. 'കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ; തല്ലേണ്ടവരെ തല്ലും ഞങ്ങൾ. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. പാണക്കാട്ടേക്കോന്നും പോണ്ട. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ൈകയും കൊത്തി കാലും കൊത്തി, പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങൾ' എന്നിങ്ങനെയാണ് മുദ്രവാക്യം.

തദ്ദേശവോട്ടെടുപ്പ് ദിനത്തിൽ ചെറുപഴശ്ശിയിൽ സി.പി.എമ്മും മുസ്ലിം ലീഗും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇരുപക്ഷത്തും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആറു സി.പി.എം പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചപ്പോൾ അവർക്ക് സ്വീകരണ യോഗം ഒരുക്കിയിരുന്നു. അതിെൻറ ഭാഗമായി ജാമ്യം നേടിയവരെ ആനയിച്ച് ചെറുപഴശ്ശി നെല്ലിക്കപ്പാലത്തിൽ നടന്ന പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം വിളി ഉയർന്നത്. സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

കൊലവിളി പ്രകടനത്തിെൻറ വീഡിയോ പുറത്തുവന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ഇതോടെ പ്രകടനത്തെ തള്ളിപ്പറയുകയാണ് പാർട്ടി. കൊലവിളി പ്രകടനം പാർട്ടി അറിഞ്ഞുകൊണ്ടല്ലെന്നും അത്തരം മുദ്രാവാക്യങ്ങളെ അംഗീകരിക്കുന്നില്ലെന്നും സി.പി.എം മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. അക്രമം പാർട്ടി നയമല്ല. പ്രവർത്തകർ ആരെങ്കിലും ആവേശത്തള്ളിച്ചയിൽ വിളിച്ചതാകാമെന്നും ബിജു പറഞ്ഞു.



Tags:    
News Summary - ‘We will kill and we will beat’; cpm workers march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.