സാദിഖ്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പൊന്നാനി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നരിപറമ്പ് ഗുലാബ് നഗർ സ്വദേശി സാദിഖിനെ (21) ആണ് അറസ്റ്റ് ചെയ്തത്.

പൊന്നാനി ഇൻസ്പെക്ടർ ടി.പി. ഫാർഷാദും സംഘവും ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. പെൺകുട്ടിയുടെ പിതാവ് പൊന്നാനി പൊലീസിൽ പരാതി നൽകിയത് അറിഞ്ഞ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്‍റെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പൊന്നാനി സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, പൊലീസുകാരായ അഷറഫ് ചിറക്കൽ, എം. അഭിലാഷ്, എസ്. പ്രശാന്ത് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി തവനൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.