തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുന്നതിൽ പു നഃപരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നൽകും. അത് എപ് പോൾ തിരികെ നൽകണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണമായ സാഹചര്യമാ ണ് നിലവിലുള്ളത്. കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സംസ്ഥാന സർക്കാറിന് ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും പണമില്ല. ഏപ്രിൽ മാസത്തെ വരുമാനം 250 കോടി രൂപ മാത്രമാണ്. ശമ്പളം പിടിക്കാനുള്ള സർക്കാറിെൻറ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത്. 20,000 രൂപക്ക് മുകളിൽ ശമ്പളമുള്ള കരാർ തൊഴിലാളികളുടെ ശമ്പളവും പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ചെയ്തത് പോലെ ഡി.എയൊന്നും സംസ്ഥാന സർക്കാർ കുറക്കുന്നില്ല. ആരോഗ്യപ്രവർത്തകരുടെയും പൊലീസുകാരുടെയും ശമ്പളം പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.