ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 38 ശതമാനത്തിൽ കുറവ് വോട്ടുകൾ മാത്രമേ നേടാനാവൂ എന്ന തെൻറ പ്രവചനം തെറ്റിയതിന് ടെലിവിഷനു മുന്നിൽ വാക്കുപാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരൻ. കെൻറ് സർവകലാശാലയിലെ പൊളിറ്റിക്സ് പ്രഫസറും ‘ബ്രെക്സിറ്റ്: വൈ ബ്രിട്ടൻ വോട്ടട് റ്റു ലീവ് ദ യൂറോപ്യൻ യൂനിയൻ’ എന്ന പുസ്തകത്തിെൻറ കർത്താവുമായ 35കാരനായ മാത്യു ഗുഡ്വിൻ ആണ് പ്രവചനം തെറ്റിപ്പോയതിന് തെൻറ പുസ്തകം തിന്നത്.
ജെറമി കോർബിെൻറ ലേബർ പാർട്ടി 38 ശതമാനത്തിൽ കൂടുതൽ നേടിയാൽ തെൻറ ബ്രെക്സിറ്റ് പുസ്തകം സന്തോഷത്തോടെ തിന്നുമെന്ന് മാത്യു കഴിഞ്ഞ മാസം ട്വീറ്റു ചെയ്തിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ 40.3 ശതമാനം വോട്ട് ലേബർ പാർട്ടി നേടി. ഇതോടെ ലേബർ അനുയായികളുടെ ട്രോൾവർഷം കൊണ്ട് മാത്യുവിന് ഇരിക്കപ്പൊറുതിയില്ലാതായി. താൻ കരുതിയതിലും അധികം വോട്ടു നേടിയ കോർബിൻ തെന്ന അദ്ഭുതപ്പെടുത്തിയെന്നും വാക്കു പാലിക്കുന്നുവെന്നും പറഞ്ഞ് ഒടുവിൽ അദ്ദേഹം സ്കൈ ന്യൂസിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു ശതമാനം എന്നത് വലിയ വ്യത്യാസം തന്നെയാണ്. ഞാൻ എെൻറ വാക്കുകളുടെ ഉടമയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഇരുന്ന് പുസ്തകം തിന്നാൻ പോവുകയാണ് -ആമുഖമായി ഇങ്ങനെ പറഞ്ഞുകൊണ്ട് പുസ്തകത്തിൽനിന്ന് കഷണം ചീന്തിയെടുത്ത് ചവക്കാൻ തുടങ്ങി.
കട്ടിയുള്ള പേജാണിത്. നിരവധി രാസവസ്തുക്കൾ ഉണ്ടാവും. എന്നാലും ഇതു മുഴുവനായും തിന്നുമെന്നും മാത്യു പറഞ്ഞു. എന്നാൽ, മാത്യു പേജ് വിഴുങ്ങിയില്ലെന്നും വേഗത്തിൽ ചവച്ചരക്കുകയായിരുന്നുവെന്നും സ്കൈ ന്യൂസ് പ്രൊഡ്യൂസർ പിന്നീട് ട്വീറ്റ് ചെയ്തു. എന്തായാലും സംഭവത്തോടെ മാത്യു ഗുഡ്വിനും അദ്ദേഹത്തിെൻറ പുസ്തകവും വൻ ശ്രദ്ധ കവർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.