ബംഗളൂരു: നഗരത്തിലെ ഗാന്ധിനഗറിൽ കഴിഞ്ഞ മാർച്ച് എട്ടിന് തുടങ്ങിയ അക്ക കഫേ വിജയം കണ്ടതിനെ തുടർന്ന് ദേവനഹള്ളിയിലും പുതിയ ഔട്ട്ലറ്റ് ആരംഭിച്ചു.
ദേവനഹള്ളി താലൂക്ക് പഞ്ചായത്തിന് മുന്നിൽ അക്ക കഫേയും അക്ക ബേക്കറിയും മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന ഉപജീവന മന്ത്രി ശരൺപ്രകാശ് പാട്ടീൽ ഉദ്ഘാടനംചെയ്തു.
സഞ്ജീവനി കർണാടക സ്റ്റേറ്റ് റൂറൽ ലൈവ് ലിഹുഡ് അഭിയാൻ, ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി, കർണാടക നൈപുണ്യ വികസനം, സംരംഭകത്വം, ഉപജീവന വകുപ്പ് എന്നിവയുടെ കീഴിലാണ് കഫേ തുറന്നത്.
ദേവനഹള്ളി കഫേ സ്വയം സഹായ സംഘത്തിലെ 12 സ്ത്രീകളടങ്ങുന്ന സംഘമാണ് നടത്തുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും തുറന്ന് പ്രവർത്തിക്കും.
ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പ, ജില്ല ഗാരന്റി സ്കീം ഇംപ്ലിമെന്റേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് നാരായണസ്വാമി, നൈപുണ്യ വികസന വകുപ്പ് വികസന കമീഷണർ ഉമാ മഹാദേവൻ, ദേശീയ ഉപജീവന അഭിയാൻ ഡയറക്ടർ പി. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ച വിവിധ നടപടികളിൽ ഒന്നാണ് അക്ക കഫേ. നിലവിൽ 2500 കോഫി കിയോസ്കുകളും 250 അക്ക കഫേകളും തുറക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.