ബയ്യപ്പനഹള്ളി ഡിപ്പോ

ബയ്യപ്പനഹള്ളി റെയിൽവേ ഡിപ്പോ വികസിപ്പിക്കുന്നു

ബംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ ഡിപ്പോ രണ്ടു നിലകളിലായി 16 ട്രെയിനുകളെ വരെ ഒരേസമയം നിര്‍ത്തിയിടാനാകുന്ന രീതിയിൽ വികസിപ്പിക്കുന്നു. 249 കോടി രൂപ ചെലവിലാണ് വികസനം. കെ.ആര്‍ പുരം- വിമാനത്താവള പാത കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബയ്യപ്പനഹള്ളിയിലെത്തുന്ന ട്രെയിനുകളുടെ എണ്ണം ഇരട്ടിയാവുമെന്ന് അധികൃതർ പറഞ്ഞു.

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ട്രെയിനുകളുടെ എണ്ണം 160 വരെയായി ഉയരുമെന്നാണ് ബി.എം.ആര്‍.സി. കണക്കുക്കൂട്ടുന്നത്. ഇത് മുന്നിൽ കണ്ടാണ് വികസനം നടത്തുന്നത്. അഞ്ച് പുതിയ ഡിപ്പോകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.

വിമാനത്താവള പാതയില്‍ കല്ലേന അഗ്രഹാര, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പാതയിലെ അഞ്ജനപുര, കെങ്കേരി പാതയില്‍ ചല്ലഘട്ട, ബൊമ്മസന്ദ്ര പാതയില്‍ ഹെബ്ബഗോഡി എന്നിവിടങ്ങളിലാണ് ഡിപ്പോകളുടെ നിര്‍മാണം പുരോഗമിക്കുന്നത്‌.

Tags:    
News Summary - Bayyappanahalli Railway Depot is developing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.