യു.പി.ഐ തകരാർ പരിഹരിച്ച് ബി.എം.ടി.സി

ബംഗളൂരു: ബി.എം.ടി.സി ബസുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ യു.പി.ഐ തകരാർ പരിഹരിച്ചതായി ബി.എം.ടി.സി അധികൃതർ അറിയിച്ചു. സർവർ പണിമുടക്കിയത് കാരണം യാത്രക്കാർക്ക് ടിക്കറ്റെടുക്കുമ്പോൾ യു.പി.ഐ വഴി പണമടക്കാൻ സാധിക്കാത്തത് ദുരിതയാത്രയായിരുന്നു സമ്മാനിച്ചത്. എന്നാൽ, പേമെന്റ് ആപ്പിന്റെ സുരക്ഷ ഫീച്ചറുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സേവനം തടസ്സപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. തകരാർ കാരണം എയർപോർട്ട് സർവിസ് നടത്തുന്ന പ്രീമിയം ബസുകളിലാണ് കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെട്ടത്.

യു.പി.ഐ സേവനം പ്രവർത്തിക്കില്ലെന്ന് പലരും ബസിൽ കയറിയശേഷമാണറിഞ്ഞത്. ഇത് പണം കൈയിൽ കരുതാതെ യു.പി.ഐയെ മാത്രം ആശ്രയിച്ച് യാത്രക്കെത്തിയവർക്ക് കടുത്ത തലവേദനയായിരുന്നു. ഇനി ബസുകളിൽ യു.പി.ഐ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - BMTC solves UPI problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.