ബംഗളൂരു: തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി കർണാടക തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിനെ പിന്തുണക്കും. ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെലുങ്കുദേശം പാർട്ടി (ടി.ആർ.എസ്) കഴിഞ്ഞ ഡിസംബറിൽ പേരു മാറ്റി ബി.ആർ.എസ് എന്നാക്കുകയായിരുന്നു. ആവശ്യമായ ഒരുക്കമില്ലാതെ കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബി.ആർ.എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കെ. ചന്ദ്രശേഖര റാവു ജെ.ഡി-എസിന് പിന്തുണ നൽകിയിരുന്നു. കല്യാണ കർണാടക (ഹൈദരാബാദ് -കർണാടക) മേഖലയിൽ തെലുങ്കർക്ക് സ്വാധീനമുള്ള ബിദർ അടക്കമുള്ള ജില്ലകളിൽ ബി.ആർ.എസ് നേതാക്കൾ ജെ.ഡി-എസിനായി പ്രചാരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.