ബംഗളൂരു: കർണാടകയിലെ തടാകങ്ങളിൽ ഒഴുകുന്ന സൗരോർജ പാനലുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു. ഇതിനായി 10,000 ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന 40 തടാകങ്ങൾ ചെറുകിട ജലസേചന വകുപ്പ് കണ്ടെത്തി. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജലസ്രോതസ്സുകളായ തടാകങ്ങളാണിവ.
സൗരോർജ ഉൽപാദനത്തിനൊപ്പം ഇറിഗേഷൻ പദ്ധതികൾക്ക് വൈദ്യുതി ഉപയോഗം കുറക്കുകയുമാണ് ചെറുകിട ജലസേചന വകുപ്പ് ലക്ഷ്യമിടുന്നത്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായി സർക്കാർ ഓരോ മാസവും 10 മുതൽ 12 കോടി രൂപ വരെയാണ് ചെലവഴിക്കുന്നത്.
തടാകങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന്റെ ഗുണ-ദോഷങ്ങൾ വിലയിരുത്താൻ വിദഗ്ധരുമായി യോഗം സംഘടിപ്പിക്കാൻ ചെറുകിട ജലസേചന വകുപ്പുമന്ത്രി എൻ.എസ്. ബോസ് രാജു കർണാടക റിന്യുവബ്ൾ എനർജി ഡെവലപ്മെന്റ് ലിമിറ്റഡിനോട് (കെ.ആർ.ഇ.ഡി.എൽ) ആവശ്യപ്പെട്ടു. സ്ഥലം ആവശ്യമില്ലെന്നതാണ് ഒഴുകുന്ന സൗരോർജ പാനലുകളുടെ പ്രത്യേകത. സൗരോർജം തടസ്സങ്ങളില്ലാതെ കൂടുതൽ ഫലപ്രദമായി ഉൽപാദിപ്പിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.