ബംഗളൂരു: 15ാം ധനകാര്യ കമീഷന് കർണാടകയോടുള്ള സമീപനത്തിൽ താൻ അതൃപ്തനാണെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. കേരള സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം കർണാടകക്ക് 53,000 കോടി രൂപയാണ് കേന്ദ്ര സർക്കാറിന്റെ നികുതി നയംമൂലം നഷ്ടപ്പെട്ടത്. ജി.എസ്.ടിയുടെ 9.54 ശതമാനം കർണാടകയിൽ നിന്നാണ്.
ഇത് 4.5 ലക്ഷം കോടി രൂപ വരും. കർണാടകയിൽ നിന്ന് 100 രൂപ കേന്ദ്ര സർക്കാർ നികുതിയിനത്തിൽ പിരിക്കുമ്പോൾ 15 രൂപ മാത്രമാണ് തിരികെ നൽകുന്നത്. മറ്റു സംസ്ഥാനങ്ങൾക്കെല്ലാം ഇതിൽ കൂടുതൽ തുക നൽകുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ നിന്ന് 100 രൂപ പിരിക്കുമ്പോൾ 300 രൂപയാണ് തിരികെ നൽകുന്നത്. ഇത് അനീതിയാണെന്നും കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
കേരളം, തമിഴ്നാട്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുത്തിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സമാന സ്വഭാവത്തിലുള്ള കോൺക്ലേവിലേക്കായി എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.