ബംഗളൂരു: മാനവികതയും മനുഷ്യത്വവും വാക്കുകളിൽ മാത്രം കാണപ്പെടുന്ന ഇക്കാലത്ത് എൻ.എ. ഹാരിസിന്റെ പ്രവർത്തനങ്ങൾ മാനവികതയെ തൊട്ടുണർത്തുന്നതായിരുന്നെന്നും കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും ഈ മാതൃക കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും കർണാടക ഗതാഗതമന്ത്രി എം. രാമലിംഗ റെഡ്ഡി പറഞ്ഞു.
ശാന്തിനഗർ മണ്ഡലത്തിൽ എൻ.എ. ഹാരിസ് എം.എൽ.എ മൂന്നു ദിവസമായി നടത്തിയ ‘മാനവീയതെ ഹബ്ബ’(മനുഷ്യത്വ ഉത്സവം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർഥ മതവിശ്വാസിയല്ലെന്നും അത് അവരുടെതായ നേട്ടങ്ങൾക്കുവേണ്ടിയാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും ഇത് മതവിശ്വാസികൾ തിരിച്ചറിയണമെന്നും ചടങ്ങിൽ പങ്കെടുത്ത ത്യാഗരാജ സ്വാമികൾ പറഞ്ഞു.
മതം തിരഞ്ഞെടുക്കൽ മനുഷ്യന്റെ സ്വതന്ത്രാധികാരമാണെന്നും രാമന്റെ സ്വപ്നം മനുഷ്യത്വവും മതേതരത്വവുമാണെന്നും എൻ.എ. ഹാരിസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനം ജീവനുള്ള എല്ലാവർക്കുമാവാം. അതിൽ വേർതിരിവുകളോ വിവേചനമോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.സി രാജീവ് ഗൗഡ, ത്യാഗരാജ് സ്വാമികൾ, രാമനാഥ് സ്വാമികൾ, സ്വാമി രാകേഷ് ഭട്ട്, സ്വാമി സുരേന്ദ്ര ദീക്ഷിത്, ധർമരായസ്വാമി ക്ഷേത്രം പ്രസിഡന്റ് സതീഷ്, എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടന്നത്.
ഒന്നാം ദിവസം ‘നന്ന തത്ത്വ മനുഷ്യത്വ’എന്ന വിഷയത്തിൽ സൗഹാർദ സമ്മേളനവും രണ്ടാം ദിവസം ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും മൂന്നാം ദിവസം മകര സംക്രാന്തി ആഘോഷവും നടന്നു. ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ക്യാമ്പിൽ എത്തിയത്.
25000 പുതപ്പുകളും 30000 സാരികളും വിതരണം ചെയ്തു.
മൂന്നു ദിവസത്തെ ക്യാമ്പിന് ബംഗളൂരു എം.എം.എ പ്രവർത്തകർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.