ചെന്നൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന് സംഗീതത്തിലൂടെ ആദരം അർപ്പിച്ച് ഈണങ്ങളുടെ സുൽത്താൻ എ.ആർ. റഹ്മാൻ. സുശാന്തിെൻറ അവസാന സിനിമയായ ‘ദിൽ ബേച്ചാര’യുടെ സംഗീത സംവിധാനം നിർവഹിച്ചത് റഹ്മാനാണ്.
അതിലെ ഗാനങ്ങൾ കോർത്തിണക്കിയാണ് റഹ്മാനും ബോളിവുഡിലെ മുൻനിര ഗായകരും സുശാന്തിെൻറ ഓർമ്മക്ക് മുന്നിൽ ഒരുമിച്ചിരിക്കുന്നത്. ഒപ്പം റഹ്മാെൻറ മക്കളായ റഹീമയും അമീനും ഉണ്ട്. അവവരവരുടെ വീടുകളിലിരുന്ന് ഗായകർ പാടിയിരിക്കുന്നത്.
ടൈറ്റിൽ സോങായ ‘ദിൽ ബേച്ചാര’യാണ് ചെന്നൈയിലിരുന്ന് റഹ്മാനും മക്കളും പാടുന്നത്. ‘ദിൽ ബേച്ചാരയുടെ സംഗീതം ഞങ്ങൾക്കെല്ലാവർക്കും ഏറെ പ്രത്യേകതയുള്ളതാണ്. അതിനുവേണ്ടി കേമ്പാസ് ചെയ്ത ഒമ്പത് ഗാനങ്ങൾക്കും ഇപ്പോൾ പുതിയൊരു അർഥമുണ്ട്- ഒരു പുതിയ ജീവിതം. സംവിധായകൻ മുകേഷ് ഛബ്രക്കും സിനിമയുടെ ഭാഗമായ എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു. ഈ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാനുള്ള കരുത്ത് എല്ലാവർക്കും സർവശക്തൻ നൽകട്ടെ. ഈ പാട്ടുകൾ സുശാന്ത് സിങ് രാജ്പുത്തിെൻറ സ്നേഹ സ്മരണകൾക്ക് മുന്നിൽ സമർപ്പിക്കുന്നു’- വിഡിയോയുടെ തുടക്കത്തിൽ എ.ആർ. റഹ്മാൻ പറയുന്നു.
‘മസ്ഖരി’ എന്ന ഗാനവുമായി സുനീതി ചൗഹാനും ഹൃദയ് ഗത്താനിയും ‘താരേ ഗിൻ’ എന്ന ഗാനവുമായി ശ്രേയ ഘോഷാലും മോഹിത് ചൗഹാനും ആണ് തുടർന്നെത്തുന്നത്. ‘ഖുൽക്കെ ജീനേ കാ’ എന്ന പാട്ടാണ് അർജിത് സിങും സാഷ തൃപാഠിയും അവതരിപ്പിക്കുന്നത് (വിഡിയോയിൽ കാനഡയിൽ നിന്ന് സാഷ മാത്രം). ഒടുവിൽ ‘മേം തുമാര’ എന്ന ഗാനവുമായി ജോനിത ഗാന്ധിയും ഹൃദയ് ഗത്താനിയും എത്തുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം 4.85 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.