അച്ഛനൊപ്പം ബൈക്കിൽ പോകവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥി മരിച്ചു

വെള്ളറട (തിരുവനന്തപുരം): അച്ഛനൊപ്പം ബൈക്കില്‍ പോകവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. വെള്ളറട ചെമ്പകം ഭവനില്‍ പ്രസാദിന്‍റെ മകന്‍ കാശിനാഥാണ് (16) മരിച്ചത്. ബുധനാഴ്ച രാത്രി പത്തേകാലോടെ അഞ്ചുമരങ്കാല പൊന്നമ്പിയിലെ ഹോട്ടലിനു മുന്നില്‍ വെച്ചാണ് അമിതവേഗത്തിലെത്തിയ കാർ ഇവരുടെ ബൈക്കിൽ ഇടിച്ചത്. 

അച്ഛനും അനിയനുമൊപ്പം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച് വീട്ടിലേക്കുപോകാനായി വാഹനമെടുക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. അച്ഛന്‍ പ്രസാദിനും (51), അനിയൻ കൗശിക്‌നാഥിനും (11) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളറടയില്‍നിന്ന് കിളിയൂരിലേക്കു പോകുകയായിരുന്നു കാര്‍. അമിതവേഗത്തിലായിരുന്നു കാറെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇടിയെ തുടർന്ന് ബൈക്കിലുണ്ടായിരുന്നവര്‍ റോഡിലേക്കു തെറിച്ചുവീണു. ഉടനെ സമീപത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാശിനാഥൻ മരിക്കുകയായിരുന്നു. കാലുകള്‍ക്കും തലക്കും ദേഹത്തും പരിക്കേറ്റ പ്രസാദിനെയും ഇളയ മകനെയും നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

എന്‍.കെ.എം ധനുവച്ചപുരം ബോയ്‌സ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കാശിനാഥ്. പരേതയായ രജനിയാണ് അമ്മ. 

Tags:    
News Summary - bike accident death in vellarada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT